Wednesday, March 4, 2009

ആരോടെന്നില്ലാതെ


പാമ്പിഴഞ്ഞു വന്ന്
മാളമന്വേഷിച്ചു
ചവിട്ടി നില്‍ക്കാന്‍ പോലും
ഭൂമിയില്ലായിരുന്നു.
കിളി പറന്നു വന്ന്
കൂടന്വേഷിച്ചു
ചൂണ്ടിക്കാണിക്കാന്‍
ഒരു മരമില്ലായിരുന്നു.
അവസാനശ്വാസം വലിക്കുമ്പോള്‍
മീനൊരിറ്റു വെള്ളം ചോദിച്ചു
ഉമിനീരു വറ്റിപ്പോയി.
വീട്‌ നഷ്ടമായവര്‍,
തെരുവിലേക്കിറങ്ങിയവര്‍..
നിന്റെയുള്ളില്‍
ഞാനില്ലാതാവുന്ന നിമിഷം
എനിക്കും
എന്റെ വീട്‌ നഷ്ടമാവും
അവര്‍ ക്കൊപ്പം
ഞാനും തെരുവിലേക്കിറങ്ങും
ഭൂമിക്ക്‌ അവകാശികളില്ലാതാവും..

1 comment:

  1. കവിത നന്നായിട്ടുണ്ട്....
    ആശംസകള്‍...*

    ReplyDelete