Saturday, October 17, 2009

വരികളില്‍

നിറഞ്ഞ പ്രണയമോ

വരികള്‍ക്കിടയില്‍

വിരിഞ്ഞ കാമമോ

മുന്നില്‍ മുന്നിലെന്നു

ചൊല്ലിത്തുടങ്ങുമ്പോഴേക്കും

കടലൊഴിഞ്ഞു

കര നിറഞ്ഞു

മുള്‍ക്കാടുറഞ്ഞു..


മണല്‍കാറ്റില്‍

മൂടി മൂടി

അര്‍ദ്ധനഗ്നമായ ഒരു പ്രതിമ..

Tuesday, September 29, 2009

അടങ്ങാത്ത കുതിപ്പിനെ

നാലു ചുവരുകള്ക്കുള്ളി

ലേക്കൊതുക്കവേ

പാളികളില്ലാത്ത

ജനല്

ഒരു മധ്യവര്ത്തിയാവുന്നു,

എനിക്കും നിനക്കുമിടക്ക്‌..

അദൃശ്യമായ

ഒരു തിരശീല മാത്രം

ഇടക്കിടെ

കാറ്റത്തിളകുന്നു.

ഒടുങ്ങാത്ത രഹസ്യങ്ങളുമായി

ഒരു ആകാശം മുഴുവന്

അവിടെ കമിഴ്ന്നു കിടക്കുന്നു

താഴെ ഭൂമിയും..

Saturday, September 26, 2009

നനവറിയാതെ

മഴ നനയുന്ന പോലെ

ഇളവെയിലില്ലാതെ

ഒരുച്ച കനക്കുന്ന പോലെ

ഒരു പൂ വിടരാതെ

വസന്തം വന്നു പോവുന്ന പോലെ

ശബ്ദം നഷ്ടപ്പെട്ട ഒരു ഗസല്പോലെ..

ഇന്നിവിടെയിങ്ങനെ..

Thursday, September 17, 2009

ഒന്നും ഒന്നും ചേര്ന്ന്

ഇമ്മിണി വലിയ ഒന്നായി

നിറഞ്ഞു നിന്നിരുന്നു

നീ, മുന്പൊക്കെ.


ഇന്ന്, വീണുടഞ്ഞ

കണ്ണാടി പോലെ

നീ മനസ്സിലെവിടെയും

ചിതറിക്കിടക്കുന്നു.


നിന്നെക്കടന്നു പോകുമ്പോഴെല്ലാം

¨Ê ചിന്തകള്ക്ക്

മുറിവേല്ക്കുന്നു.

Wednesday, September 9, 2009

ചരിത്രം

akyjijrk aJsf
akyjik srÕk'k dlhA
fjgu\]k aJsf
fjg srÕk' dmHSelsh
aÏjH igØf\
dmshmkÙk
arc³jH igØf\
dlhikA
TrjujÓjfkSelshlgk
fjgsu'\ dmH
TrjujÓjfkSelshlg
c¹ausa'ldlCikA
QmkijhsÙujfX
sdlqjukSÝlqkA
eoijSrlmlgkA SvlpjØjÓ
LïUl.jhl,A
igjd ulYf]lgl
dlq\vu\]lukÞjijsm
r'ÍlmjdX
ays'lqjulÙ dlq\vukA Sd}k
afj iglÙ C>»ikA
TfX sdlqjÎ cIeºikalu\
BlrkakÞJ dkm]ÓjR dJqjH
amÍkSÝlX dgkfkduJ
i]k sel}ju
rjyakÒ vjÌjdX
dmH SelhkayjujÓ
dmhjsRyuJ
fJglr,¶saæjhkA;;;

Thursday, March 26, 2009

മിച്ചം വന്നത്‌



ഇന്നൊഴുക്കിയ
വിയര്‍പ്പ്‌ വീതിച്ചതില്‍
മിച്ചം വന്നതീ, കുതറി
യോടുന്ന വിശപ്പ്‌.

നാലേട്ടന്‍മാരുമവരുടെ
പെണ്ണുങ്ങളും
നാലു മൂലകള്‍
പായ്‌വിരിച്ചെടുത്തപ്പോള്‍
കാല്‍ നീട്ടാനെനിക്കു
മമ്മയ്ക്കും മിച്ചമായതീ
മഴത്തൂളലേറ്റു
തണുത്ത ചെമ്മണ്‍തറ..

കാട്‌ മുഴുവന്‍
നാട്ടാരെടുത്തപ്പോള്‍
പുഴയായ പുഴയെല്ലാം
ഒഴുകി മറഞ്ഞപ്പോള്‍
നെല്‍പ്പച്ചകളൊക്കെയും
ചുമപ്പില്‍ കുതിര്‍ന്നപ്പോള്‍
താളും തകരയും
കണി കാണാതായപ്പോള്‍
മിച്ചം വന്നത്‌
ട്രൈബലെന്നൊരു വിളിപ്പേര്‍


Wednesday, March 4, 2009

ആരോടെന്നില്ലാതെ


പാമ്പിഴഞ്ഞു വന്ന്
മാളമന്വേഷിച്ചു
ചവിട്ടി നില്‍ക്കാന്‍ പോലും
ഭൂമിയില്ലായിരുന്നു.
കിളി പറന്നു വന്ന്
കൂടന്വേഷിച്ചു
ചൂണ്ടിക്കാണിക്കാന്‍
ഒരു മരമില്ലായിരുന്നു.
അവസാനശ്വാസം വലിക്കുമ്പോള്‍
മീനൊരിറ്റു വെള്ളം ചോദിച്ചു
ഉമിനീരു വറ്റിപ്പോയി.
വീട്‌ നഷ്ടമായവര്‍,
തെരുവിലേക്കിറങ്ങിയവര്‍..
നിന്റെയുള്ളില്‍
ഞാനില്ലാതാവുന്ന നിമിഷം
എനിക്കും
എന്റെ വീട്‌ നഷ്ടമാവും
അവര്‍ ക്കൊപ്പം
ഞാനും തെരുവിലേക്കിറങ്ങും
ഭൂമിക്ക്‌ അവകാശികളില്ലാതാവും..