Thursday, November 26, 2009

ശരാശരി ഇന്ത്യന്‍ പൌരനു ഒരു നിവേദനം

തൊട്ടുകൂട്ടാനുണ്ടു്, ഭയം
വിശപ്പൊട്ടില്ലെങ്കിലും..
അരുതു്, പോകരുതെങ്ങും
ഭൂമി പിളര്‍ന്നുപോയേക്കാം ഓര്‍മ്മകള്‍.
അരുതു്, മിണ്ടരുതു്
വാതില്‍പ്പുറത്തുണ്ടു് നിഴല്‍ പോരാളികള്‍
ഒരു ചെറുവിരലനക്കം മതി
ഒഴുകാം പുഴയായി രക്തം,
ഉണങ്ങാം പുകയില്‍ മാംസം.
അരുതു്, ചോദ്യമരുതു്,
ആരെന്നു്
എന്തിനെന്നു്
ഒരുത്തരം പോരാതെ വരും
പിന്നെപ്പിന്നെ
ചോദ്യങ്ങളൊടുങ്ങാതുറയും..
അരുതു്,കാണരുതു്
ഒരു വിരലങ്ങോട്ടു് ചൂണ്ടുമ്പോള്‍
മറ്റു നാലും തിരിഞ്ഞു നോക്കുന്നതു്
കൊഞ്ഞനം കുത്തുന്നതു്
കറുക്കെ ചിരിക്കുന്നതു്
കണ്ണടച്ചേക്കുക
ഉറക്കം നടിച്ചേക്കുക
എന്നത്തേയും പോലെ...
(തര്‍ജനിയില്‍  പ്രസിദ്ധീകരിച്ചത് http://chintha.com/node/31172)
..26/11 ന്റെ ഓര്‍മ്മക്ക്‌..
നടുക്കം ഇന്നും ബാക്കി..കേരളത്തില്‍ ജനിച്ച്‌ വളര്‍ന്ന ഒരാളുടെ നടുക്കം..കൊടുങ്കാറ്റിനെ എന്നും ദൂരെ നിന്നും മാത്രം നോക്കിക്കണ്ടവരുടെ നടുക്കം..കലാപങ്ങളും യുദ്ധങ്ങളും എല്ലാം അവരുടേത്‌ അവരുടേത്‌ എന്ന അഹന്തയുടെ നടുക്കം..ഒന്നും ഏറെ അകലെയല്ല എന്ന തിരിച്ചറിവിന്റെ നടുക്കം..
 ഓര്‍മ്മിക്കുന്നു..അന്നാളുകളില്‍ പൊലിഞ്ഞ ജീവിതങ്ങളെ...ഇന്നും മരിച്ച്‌ ജീവിക്കുന്നവരെ..കണ്ണീര്‍ വറ്റാതുരുകുന്നവരെ..
കൂടെ ഓര്‍മ്മിക്കുന്നു നമ്മള്‍ അഴുകാതെ സൂക്ഷിക്കുന്ന ഒന്‍പത്‌ ശവങ്ങളെ..രാജ്യദ്രോഹി എന്ന്‌ മുദ്ര കുത്തപ്പെട്ടേക്കാമെങ്കിലും ശൌര്യം ശവങ്ങളൊടെന്തിന്‌ എന്ന ചോദ്യം മാത്രം ബാക്കി..

Sunday, November 22, 2009

ടിനിമോള്‍ക്ക്‌

ഇന്നും 
മൈലാഞ്ചിക്ക്‌ 
നിണ്റ്റെ മണമാണ്‌.. 


അന്ന്‌ 
കുട്ടിക്കുശുമ്പായിരുന്നു 
നീ അണിഞ്ഞിരുന്ന 
മാലാഖക്കുപ്പായത്തോട്‌ 
തൂവെള്ളക്കയ്യുറകളോട്‌ 
ആരൊക്കെയോ 
നിനക്കായ്‌ കൊണ്ട്‌ വന്ന 
ചുവന്ന്‌ തുടുത്ത റോസപ്പൂക്കളോട്‌.. 
ഒരു വെളുത്ത വണ്ടിയില്‍ കയറി 
നീ എങ്ങോ പോകും വരെ.. 
രണ്ടു നാള്‍ കഴിഞ്ഞമ്മ 
നിനക്കായിലയില്‍ 
പൊതിഞ്ഞു വച്ച മൈലാഞ്ചി 
ദൂരേക്കെറിഞ്ഞു കളയും വരെ..


കയ്യുറക്കുള്ളിലെ 
തുന്നിച്ചേര്‍ത്ത വിരലുകളില്‍ 
ആരും കാണാതിട്ടു തരട്ടെ 
ഞാനീ മൈലാഞ്ചിക്കൂട്ട്‌? 
നിരത്തില്‍ നീ 
വാര്‍ത്ത രക്തത്തോളം 
നിറമുണ്ടാവില്ലതിനെങ്കിലും.. 


പച്ച ചുവപ്പാകുന്ന 
അതേ നിസ്സാരതയോടെ 
കാലം 
നിന്നെ തിരികെ തന്നിരുന്നെങ്കില്‍..

Tuesday, November 17, 2009

എത്ര നാളായി

എത്ര നാളായി

വെറുതേയൊന്നു

തിരിഞ്ഞു നിന്നിട്ട്‌

വന്ന വഴിയേതെന്ന്‌

തിരഞ്ഞു നടന്നിട്ട്‌..

എത്ര നാളായി

മണ്ണില്‍ നിന്നൊരു

മഞ്ചാടിക്കുരു

ഉള്ളംകയ്യില്‍

ഒളിച്ചു വച്ചിട്ട്‌..

എത്ര നാളായി

അന്നത്തേപ്പോല്‍

വീണ്ടുമമ്മയു

ടെയുള്ളിലൊന്നു

ചുരുണ്ട്‌ കിടന്നിട്ട്‌..

Thursday, November 12, 2009

ഉള്ളം ചൊല്ലിയത്

1
ഒരിക്കല്‍...

ചുറ്റും കടലല്ല
കായലല്ല
കുറേ മനുഷ്യര്‍..
അത്രമേലിഷ്ടമാണേകാന്തത
അതിനാല്‍ തുടിക്കുന്നു,
കൊതിക്കുന്നു
ഒരു ആള്‍ക്കൂട്ടത്തിന്‍
കടലിരമ്പം..

2
മറ്റൊരിക്കല്‍....

ഇരുളിന്‍
പൊരുളറിഞ്ഞവനോട്
കുപ്പിവളയുടെ
ചുവപ്പിനെ കുറിച്ച്
പറയുമ്പോള്‍
നിറയുന്നു,ണ്ടകക്കണ്ണില്‍
കറുത്ത നോവിനാല്‍
വെളുത്ത നേരുകള്‍.

Tuesday, October 27, 2009

That, which is reborn

A plight, equivalent
or deep as
searching
for seabirds on the desert sands.

A blind nymph
looking for red flowers
to adorn
her top knot.

Promising worlds, around
unknown scripts.

The enigma of
a half- frozen smile
still remains.

Even whence, ripples
consume water, the resplendent moon
desires to see
its reflection, in a singular form.

Journeys begin, where
roads end
, mumbles
chords of a folksong.


Translated by Divya Rajan

A fictitious tale



The play was enacted
long since. Garbs
have come off.
Audience has dispersed. Yet,
here I'm, still on the stage,
searching
for something, that
hasn't been lost.

Here,
I 'm the character and the seer.
More.
I'm the fictitious tale
that was lost, when
the two morphed, emerged
as one.

Translated by Divya Rajan

Saturday, October 17, 2009

വരികളില്‍

നിറഞ്ഞ പ്രണയമോ

വരികള്‍ക്കിടയില്‍

വിരിഞ്ഞ കാമമോ

മുന്നില്‍ മുന്നിലെന്നു

ചൊല്ലിത്തുടങ്ങുമ്പോഴേക്കും

കടലൊഴിഞ്ഞു

കര നിറഞ്ഞു

മുള്‍ക്കാടുറഞ്ഞു..


മണല്‍കാറ്റില്‍

മൂടി മൂടി

അര്‍ദ്ധനഗ്നമായ ഒരു പ്രതിമ..